Sunday, February 21, 2016

അമ്മ കഥ
പുന്നയൂർക്കുളം സെയ് നുദ്ദീൻ

അമ്മയെ വൃദ്ധ സദനത്തിൽ നട തള്ളി മാസങ്ങൾ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഭാര്യയുമൊത്ത് ജീവിതം ആസ്വദിക്കുകയായിരുന്നു വീരഭദ്രൻ! പേരു പോലെ തന്നെ അല്പം വീര്യം കൂടും കുടിക്കുന്ന മദ്യവും വീര്യം കൂടിയത് തന്നെ. അയൽക്കാരെയും നാട്ടാരെയും തെല്ലും വില കല്പിക്കില്ല. "ഞാൻ അദ്വാനിക്കുന്നു, ഞാൻ ജീവിക്കുന്നു എനിക്കാരുടേം ഓശാരം വേണ്ട.... അങ്ങനെയിരിക്കെ ഫൂ... ആ പത്രക്കാരും മനുഷ്യാവകാശ പ്രവർത്തകരും -- അവന്റമ്മേടെ മനുഷാവകാശ പ്രവർത്തനം.." ഭ്ദ്രാൻ മൂക്കു ചീറ്റി. പട്ട ചാരായത്തിന്റെ മണം. തള്ളയെ ദേ, കൊണ്ടന്ന് വീടിന്റെ കോലായിൽ കട്ടിലിലിൽ ഇരുത്തീരിക്കുന്നു. ക്ഷമ കേട്ട് കൊണ്ട് ചോദിച്ചു."ദേ, നിനക്കൊന്നും വേറെ പണിയൊന്നൂല്ലേ? വയസ്സാൻ കാലത്ത് ആ തള്ള എവിടേലും കെടന്ന് മരിച്ചോട്ടേന്നു വെക്കുവല്ലാതെ..."

"നിങ്ങളുടെ അമ്മയല്ലേ. ഇത്രയും കാലം വളർത്തി വലുതാക്കിയില്ലേ...." മുതിർന്ന ഒരു മാധ്യമ പ്രവർത്തകന്റെ ചൊദ്യം.

"നിങ്ങൾക്കതൊക്കെ ചോദിക്കാം. ദേ, ആ വലിയ കുന്ത്രാണ്ടം ക്യാമറ അങ്ങോട്ടു മാറ്റിക്കേ. ഇവിടെ എന്താ വല്ല സീരിയല് പിടിക്കുന്നുണ്ടോ? വയേല് തെറിയാ വരുന്നേ...."
അമ്മയുടെ മനസ്സിൽ കുഞ്ഞായിരുന്നപ്പോൾ അവൻ അർദ്ധ രാത്രിയിലും ഉറക്കൊഴിച്ചു പാലു കുടിക്കാതെ തൊട്ടിലിൽ കിടന്നു കരഞ്ഞതും പകൽ കിടന്നുറങ്ങി തന്റെ ഉറക്കം കെടുത്തിയതുമെല്ലാം മിന്നി തെളിഞ്ഞു.

അച്ഛനില്ലാതെയാണു വളർത്തിയത് . തെങ്ങു ചെത്താൻ പോയി ഒരു നാൾ തിരിച്ചു വന്നില്ല. ഭാരം തന്റെ തലയിലായി. നിക്കറും ഷർട്ടുമിട്ട് യുനിഫോമിനു പകിട്ടൊന്നും കുറക്കാതെ സ്കൂളിലേക്ക് കൈ പിടിച്ചു കൊണ്ടു പോയി.

"വലുതാകുമ്പോൾ ഞാനമ്മയെ ഇതു പോലെ നോക്കും."

"നീ നോക്കിയില്ലേലും നിന്റെ കാര്യം നോക്കാൻ പ്രപ്തിയായാൽ മതി."
--- ---- -----

"ദേ, തള്ളേ പറഞ്ഞേക്കാം. നിങ്ങളിവിടുന്ന് ഉടനെ പോയ്ക്കോണം...."
"ഒറ്റ നേരത്തെ ഭക്ഷണം മതി മോനെ. ഒറ്റ നേരം, അതൊരു ഭാരമാവില്ലല്ലോ നിനക്ക്."
"തള്ളേ, പറഞ്ഞില്ലേ കടന്നു പോയ്ക്കോണം."
"ഞാൻ ഈ വീടിന്റെ ഒരു മൂലയിൽ കൂടിക്കോളാം. ഒരു നേരം മാത്രം കഴിച്ച്. നിന്റെ പെറ്റ തള്ളയല്ല്ലേ. ഞാൻ പത്തു മാസം വയറ്റിൽ ചുമന്നു കൊണ്ടു നടന്നില്ലേ."

"അതിനു നിങ്ങൾക്ക് വാടക വേണോ ഗർഭ പാത്രത്തിന്......?"
അമ്മ മുഖം പൊത്തി കരഞ്ഞു.
"ഇന്നു തന്നെ ഇവിടുന്നു പോയ്ക്കോണം. ഇല്ലേൽ എന്റെ സ്വഭാവം അറിയാലോ .....?"

രാത്രിയിൽ ഷാപ്പിൽ നിന്നു മടങ്ങുമ്പോൾ മുതുകിൽ മൂർച്ചയുള്ള എന്തോ ആയുധം കുത്തിയിറങ്ങി. അത് വാരിയെല്ലുകളെ തടകി ഹൃദയത്തിന്റെ വാൽവുകളെ ഭേദിച്ചു. രക്തം പുറത്തേക്കു ചീറ്റി.

"ഹമ്മേ......."

"എന്താ എന്റെ മോനെന്തു പറ്റി?" അമ്മയുടെ ശബ്ദം ഇരുട്ടിലും മഞ്ഞിലും അലിഞ്ഞു ചേർന്നു.

വീട്ടിലെത്തുമ്പോൾ കട്ടിലിൽ അമ്മയില്ലായിരുന്നു. രക്തം വാർന്നൊലിക്കുന്നു.

ഗീതാഞ്ജലി മൊബൈൽ ഫോണിൽ കുത്തി കളിക്കുകയാണ്.

"എടീ നീയെന്റെ ഈ മുറിവൊന്ന് കെട്ടിയേ. ചോര വർന്നൊലിക്കുന്നത് കണ്ടില്ലേ?"
"ഹൊ, തന്നെത്താനേ അങ്ങു കെട്ടിക്കോണം. ഞാനൊരു വാട്ട്സ് ആപ് അയക്കുന്നത് കണ്ടില്ലേ?"
"എടീ... നീയെന്റെ... ഈ ...യീ.. മുറിവൊന്ന് ... കെട്ടി...."

ബോധം പതിയെ അകലുന്നതായി തോന്നി. ആകാശത്തിൽ ഒരു ഗ്രഹം കോസ്മിക്‌ രശ്മികൾ പ്രവഹിപ്പിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന വൈവിദ്യമാർന്ന വർണ്ണം.

കണ്ണുകളെ റാഞ്ചിക്കളയുമോ അത്?

2 comments:

ടി. കെ. ഉണ്ണി said...

കഥ നന്നായിട്ടുണ്ട് ... ആശംസകള്‍

PUNNAYURKULAM ZAINUDHEEN said...

Thanks Unniyetta

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...