കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കാന്‍ നടപടിയെടുക്കും -ഉമ്മന്‍ചാണ്ടി:
ജനങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് ബാങ്കിങ് കമ്മറ്റി വിളിച്ചുചേര്‍ക്കും. കൂടാതെ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല കമ്മറ്റിയും ചേരും. വായ്പ ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കാന്‍ സഹകരണവകുപ്പ് മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നിയന്ത്രണ വായ്പാസ്ഥാപനങ്ങള്‍ ആര്‍.ബി.ഐയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കുടുംബശ്രീ, മത്സ്യഫെഡ് എന്നിവയിലൂടെ ചെറുകിട വായ്പ ലഭ്യമാക്കുന്ന കാര്യവും സര്‍ക്കാരിന്‍െറ പരിഗണനയിലുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
COMMENT: പൊതു മേഖലാ ബാങ്കുകൾ സ്വകാര്യ ബാങ്കുകൾ സഹകരണ ബാങ്കുകൾ തുടങ്ങി സർക്കാർ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ സാധാരണക്കാർക്കും വിശിഷ്യാ പാവപ്പെട്ടവർക്കും വായ്പ നിഷേധിക്കുന്നതാണ് ഒരു പരിധിവരെ ബ്ലേഡ് മാഫിയ വളരാൻ കാരണമായത്.
നിരവധി മുട്ടു ന്യായങ്ങൾ നിരത്തി നീട്ടിക്കൊണ്ടു പോകുന്ന സ്ഥിതി വിശേഷമാണ് ബാങ്കുകളുടെ ഭാഗത്ത് നിന്ന് കണ്ടു വരുന്നത്. ഇങ്ങനെ നീട്ടി കൊണ്ടു പോകുമ്പോൾ ആവശ്യക്കാരൻ താനെ ശ്രമം ഉപേക്ഷിച്ചു പൊയ്ക്കൊള്ളും അല്ലെങ്കിൽ കൊള്ളപ്പലിശക്കാരുടെ ബളേഡിന് കഴുത്തു വെച്ച് കൊടുക്കും എന്ന് ഇക്കൂട്ടർക്ക് നന്നായറിയാം. കൂടാതെ ബളേഡു മഫിയക്കാരും ബാങ്ക് കാരും തമ്മിൽ അവിഹിത കൂട്ടു കെട്ടും ഉണ്ടെന്നു പറയപ്പെടുന്നു. ബാങ്കിന്റെ കാശു തന്നെയാണ് പലപ്പോഴും ബളേഡു കാർ മറിച്ചു കൊടുക്കുന്നത്. ബാങ്ക് മാനേജർ മാർക്ക് കമ്മീഷനും ലഭിയ്ക്കും പണം തിരികെ വങ്ങേണ്ട ഉത്തര വാദിത്ത്വം ബളേഡു ഗുണ്ടകൾ ഏറ്റെടുക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ കൈ നനയാതെ മീൻ പിടിക്കാം.
ഇതിനൊക്കെ ഒരു പരിഹാരം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമോ?
ജനങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് ബാങ്കിങ് കമ്മറ്റി വിളിച്ചുചേര്‍ക്കും. കൂടാതെ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല കമ്മറ്റിയും ചേരും. വായ്പ ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കാന്‍ സഹകരണവകുപ്പ് മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നിയന്ത്രണ വായ്പാസ്ഥാപനങ്ങള്‍ ആര്‍.ബി.ഐയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കുടുംബശ്രീ, മത്സ്യഫെഡ് എന്നിവയിലൂടെ ചെറുകിട വായ്പ ലഭ്യമാക്കുന്ന കാര്യവും സര്‍ക്കാരിന്‍െറ പരിഗണനയിലുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
COMMENT: പൊതു മേഖലാ ബാങ്കുകൾ സ്വകാര്യ ബാങ്കുകൾ സഹകരണ ബാങ്കുകൾ തുടങ്ങി സർക്കാർ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ സാധാരണക്കാർക്കും വിശിഷ്യാ പാവപ്പെട്ടവർക്കും വായ്പ നിഷേധിക്കുന്നതാണ് ഒരു പരിധിവരെ ബ്ലേഡ് മാഫിയ വളരാൻ കാരണമായത്.
നിരവധി മുട്ടു ന്യായങ്ങൾ നിരത്തി നീട്ടിക്കൊണ്ടു പോകുന്ന സ്ഥിതി വിശേഷമാണ് ബാങ്കുകളുടെ ഭാഗത്ത് നിന്ന് കണ്ടു വരുന്നത്. ഇങ്ങനെ നീട്ടി കൊണ്ടു പോകുമ്പോൾ ആവശ്യക്കാരൻ താനെ ശ്രമം ഉപേക്ഷിച്ചു പൊയ്ക്കൊള്ളും അല്ലെങ്കിൽ കൊള്ളപ്പലിശക്കാരുടെ ബളേഡിന് കഴുത്തു വെച്ച് കൊടുക്കും എന്ന് ഇക്കൂട്ടർക്ക് നന്നായറിയാം. കൂടാതെ ബളേഡു മഫിയക്കാരും ബാങ്ക് കാരും തമ്മിൽ അവിഹിത കൂട്ടു കെട്ടും ഉണ്ടെന്നു പറയപ്പെടുന്നു. ബാങ്കിന്റെ കാശു തന്നെയാണ് പലപ്പോഴും ബളേഡു കാർ മറിച്ചു കൊടുക്കുന്നത്. ബാങ്ക് മാനേജർ മാർക്ക് കമ്മീഷനും ലഭിയ്ക്കും പണം തിരികെ വങ്ങേണ്ട ഉത്തര വാദിത്ത്വം ബളേഡു ഗുണ്ടകൾ ഏറ്റെടുക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ കൈ നനയാതെ മീൻ പിടിക്കാം.
ഇതിനൊക്കെ ഒരു പരിഹാരം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമോ?
No comments:
Post a Comment