Saturday, July 16, 2016

മധുരപ്പനകള്‍ കായ്ക്കുന്ന കാലം


പുന്നയൂർക്കുളം സെയ്‌ നുദ്ദീൻ 



വിശാലമായ ഒരു തോട്ടത്തിലേക്കാണ് അലി ഞങ്ങളെ കൊണ്ടു പോയത്. 50 ഏക്കറോളം വരുന്ന തോട്ടം. മറ്റു തോട്ടങ്ങളിലേതുപോലത്തെന്നെ ചുറ്റിലും അതിരിട്ടു കാവല്‍ഭടന്മാരെ അനുസ്മരിപ്പിച്ച് വലിയ തലയെടുപ്പുള്ള ഈത്തപ്പനകള്‍. അകത്ത് വളര്‍ത്തുന്നത് അധികവും ചെറിയ ഇനം പനകളാണ്. ചിലതൊക്കെ താഴെ നിന്ന് പറിച്ചെടുക്കാം. പിന്നീട് അലി ഉയര്‍ന്ന പനകള്‍ വളര്‍ത്തിയിരുന്ന ഭാഗത്തേക്ക് ഞങ്ങളെ കൊണ്ടുപോയി. അവിടെ കണ്ട കാഴ്ച രസകരമായിരുന്നു. പനയില്‍ കയറി ഒരു പാകിസ്താനി ചെറുപ്പക്കാരന്‍ പഴങ്ങള്‍ പറിക്കുന്നു. അയാളുടെ അരഭാഗം പനയോടു ചേര്‍ത്തു ബന്ധിച്ചിരിക്കുന്നു. എങ്കിലും പനയും ആളും തമ്മില്‍ നിശ്ചിത അകലമുണ്ട്. ചെറുപ്പക്കാരന്‍ ഞങ്ങള്‍ക്ക് സ്വര്‍ണ നിറത്തിലുള്ള കുറച്ചു പഴങ്ങള്‍ പറിച്ചു നല്‍കി. പഴുത്തു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. 

‘സുക്കാരി’ അവന്‍ പറഞ്ഞു. ‘സുക്കാരി എന്നാണോ അവന്‍െറ പേര്’, സിയാദ് ചോദിച്ചു. ‘ആപ് കാ നാം ഹേ സുക്കാരി?’
അലി ഇടപെട്ടു. ‘ഹേയ് അങ്ങനെ ചോദിക്കല്ളേ. അവന്‍െറ പേരല്ല സുക്കാരി. അവന്‍ കേള്‍ക്കേണ്ട. ഈത്തപ്പഴത്തിന്‍െറ പേരാണ്.’ ‘മേരാ നാം സുക്കാരി നഹി ഹേ ഭായ്. മേരാ നാം മിസ്കീന്‍ ഹേ.’
‘സോറി.’
‘മുഷ്കില്‍ നഹി ഹേ ഭായ്. അത് പറഞ്ഞുതീരുമ്പോഴേക്കും  ചെറിയ കൂട നിറയെ മിസ്കീന്‍ പഴങ്ങള്‍ പറിച്ചിരുന്നു. അത് ഞങ്ങള്‍ക്ക് കയറില്‍ കെട്ടി താഴോട്ടിറക്കി തന്നു. 
‘സാധാരണ കുല വെട്ടി കയറില്‍ ഇറക്കുകയാണ് പതിവ്. അതിനു പാകമായിട്ടില്ല. നിങ്ങള്‍ വരുന്നെന്നറിഞ്ഞതുകൊണ്ട് അവന്‍ പനയില്‍ കയറുകയായിരുന്നു.’ അലി പറഞ്ഞു. മലപ്പുറത്തെ കൊണ്ടോട്ടിയാണ് അലിയുടെ നാട്. 
ഗള്‍ഫ് രാജ്യങ്ങളിലുടനീളം എങ്ങും വിളവെടുപ്പിനു പാകപ്പെട്ട ഈത്തപ്പഴങ്ങളാണ്. അറബികള്‍ ഈത്തപ്പനകളെ പൊന്നു പോലെയാണ് സംരക്ഷിക്കുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളാണ് വിളവെടുപ്പിന്‍െറ കാലം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പനകള്‍ പൂവിട്ടു തുടങ്ങും. ആണ്‍, പെണ്‍ സസ്യങ്ങള്‍ വെവ്വേറെയാണ്. ആണ്‍ പനയില്‍ നിന്നുള്ള പൂങ്കുലകളുടെ ചെറിയ കതിരുകള്‍ അടര്‍ത്തിയെടുത്തു പെണ്‍ പനയുടെ പൂങ്കുലകളില്‍ കെട്ടിവെക്കുകയാണ് പതിവ്. ഒരു പെണ്‍ പൂങ്കുലക്ക് ആണ്‍ പൂങ്കുലയുടെ ഒരു കതിര്‍ മതിയാകും. കൃഷിത്തോട്ടങ്ങളില്‍ പെണ്‍ സസ്യങ്ങള്‍ താരതമ്യേന കുറവാണ് വളര്‍ത്തുന്നത്. സീസണ്‍ ആകുമ്പോള്‍ മാര്‍ക്കറ്റില്‍ ആണ്‍ പനയുടെ പൂങ്കുലകള്‍ വാങ്ങാനും കിട്ടും. ഇങ്ങനെ കമ്പോളത്തില്‍നിന്ന് വാങ്ങി ഉപയോഗിക്കുന്നവരും കുറവല്ല. അറബികള്‍ക്കിടയില്‍ ഒട്ടകം വളര്‍ത്തുപോലത്തെന്നെ ഈത്തപ്പന വളര്‍ത്തുന്നതും സ്റ്റാറ്റസിന്‍െറ അടയാളം കൂടിയാണ്. ബദുക്കളായ പഴയ തലമുറയിലെ അറബികള്‍ മാത്രമല്ല പുതുതലമുറയിലെ വമ്പന്‍ ബിസിനസുകാരും  ഐ.ടി പ്രഫഷനല്‍സുമെല്ലാം ഈത്തപ്പന കൃഷി തങ്ങളുടെ അഭിമാനപ്രശ്നമായി കൊണ്ടുനടക്കുന്നു. തന്നെയുമല്ല, ഇതെല്ലാം അവരുടെ പാരമ്പര്യത്തിന്‍െറ അടയാളവുമാണ്. 
ഈത്തപ്പഴത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിലും പഞ്ചസാര വളരെ കുറഞ്ഞ ഇനം ഈത്തപ്പഴങ്ങളുമുണ്ട്. പ്രമേഹമുള്ളവര്‍ക്കുപോലും കഴിക്കാന്‍ പറ്റുന്ന ഇനങ്ങളുമുണ്ട്. അതേസമയം, കഴിക്കുന്നതിന്‍െറ അളവ് കുറക്കുകയാണെങ്കില്‍  ഏതിനവും ആര്‍ക്കും കഴിക്കാവുന്നതുമാണ്. വിറ്റാമിന്‍ എ, കെ, കാര്‍ബോ ഹൈഡ്രേറ്റ്,  പൊട്ടാസിയം, കോപ്പര്‍ തുടങ്ങി ധാരാളം ജീവകങ്ങളും ധാതുക്കളും നാരുകളുമടങ്ങിയ  വിശിഷ്ട ഭക്ഷ്യവസ്തുവാണ് ഈ പഴം. കൂടാതെ, പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.  ഒട്ടകപ്പാലും ഈത്തപ്പഴവും മത്സ്യവുമായിരുന്നു പഴകാലത്തെ അറബികളുടെ ഭക്ഷണം. 
ഞങ്ങള്‍ കാഴ്ചകള്‍ തുടര്‍ന്നു. അവീറിലെ വലിയ വലിയ തോട്ടങ്ങളാണ് ചുറ്റിലും. അധികവും ശൈഖ് കുടുംബത്തില്‍ പെട്ടവരുടെയും ഉന്നതരുടെയും ഉടമസ്ഥതയില്‍ ഉള്ളതാണ്. ഈത്തപ്പനകള്‍ കൂടാതെ മറ്റു നിരവധി കൃഷികളും ഇവര്‍ പരീക്ഷിക്കുന്നുണ്ട്. വിവിധ താരം മാങ്ങകള്‍, പേരക്ക, അത്തിപ്പഴം, സപ്പോട്ട, മാതള നാരകം തുടങ്ങി പഴവര്‍ഗങ്ങളും, പുളിനാരങ്ങ, തക്കാളി, ചോളം, ചീര, കാബേജ്, കാരറ്റ്, ബീറ്റ് റൂട്ട് തുടങ്ങി പച്ചക്കറികളും അവര്‍ വിജയകരമായി കൃഷിചെയ്യുന്നുണ്ട്. 
കൂടാതെ, വളര്‍ത്തുമൃഗങ്ങളും ധാരാളമായുണ്ട്. ഇന്ത്യന്‍ കോലാട്, ചെമ്മരിയാട്, താന്‍സനിയന്‍ കോലാട്, പശു, ഒട്ടകങ്ങള്‍ തുടങ്ങി നിരവധി വളര്‍ത്തു മൃഗങ്ങളും. ചില തോട്ടങ്ങളില്‍ ഒട്ടകപക്ഷി, എമു, മുയല്‍  മുതലായവയെയും വളര്‍ത്തുന്നു. ഒട്ടകപ്പക്ഷിയുടെ ഭാഗത്ത് ചെന്നപ്പോള്‍ ഒരു പെണ്‍പക്ഷി ചിറകുവിടര്‍ത്തി രോഷത്തോടെ ഞങ്ങള്‍ക്ക് നേരെ ഓടിവന്നു. വളച്ചു കെട്ടിയ കമ്പി വലയില്‍ തട്ടി നിന്നു. ‘അധികം അടുത്ത് പോകേണ്ട. കണ്ടില്ളേ മുട്ടയിട്ടിരിക്കയാണ്’- അലി പറഞ്ഞു. ഏതാണ്ട് ഇരുപതോളം മുട്ടകള്‍. അതിനപ്പുറത്ത് എട്ടോ ഒമ്പതോ ഉള്ള മറ്റൊരു കൂട്ടം. അത് വേറെ പക്ഷിയുടേതാകാം. 
ഓടിവന്ന പക്ഷി ക്രമേണ ശാന്തയായി. അലി ചെന്ന് ശിരസ്സില്‍ പതിയെ തലോടി. ഒത്ത ഉയരമുള്ള ഒരാളുടെ തലയോളം ഉയരമുണ്ട് ഒട്ടകപ്പക്ഷിയുടെ  തലക്ക്. നല്ല ശക്തിയുള്ള കൊക്കാണ്. മുട്ട ഒരെണ്ണം ഏകദേശം പതിനഞ്ച് കോഴിമുട്ടയുടെ വലുപ്പമുണ്ട്, ഏതാണ്ട് ഒരു ഫുട്ബാളിന്‍െറ അത്ര. ആഫ്രിക്കയിലെ ഗോത്ര വര്‍ഗത്തിലെ സ്ത്രീകള്‍  ഇതിന്‍െറ മുട്ടത്തോടുകൊണ്ട് ആഭരണങ്ങള്‍ ഉണ്ടാക്കി കാതില്‍ അണിയാറുണ്ട്.  അപ്പോഴേക്കും ഒരു ആണ്‍ പക്ഷി നെറ്റിന്‍െറ അടുത്തുവരെ വന്നു ചിറകുനിവര്‍ത്തി നൃത്തം ചെയ്യാന്‍ തുടങ്ങി. അതിനടുത്ത് എമു പക്ഷികളെ വളര്‍ത്തുന്ന ഭാഗമാണ്. വിശാലമായ ഭാഗത്ത് ചുറ്റിലും ഇരുമ്പ് നെറ്റ് കെട്ടിയിട്ടുണ്ട്. അതിനകത്തുള്ള മരങ്ങളും കടഭാഗം ഇരുമ്പുവല കൊണ്ടു പൊതിഞ്ഞിരിക്കുകയാണ്. പല മരങ്ങളുടെയും തൊലിയെല്ലാം കൊത്തി തടി വെളിവായിരിക്കുന്നു. ഒരു പക്ഷിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു. നീല നിറത്തിലുള്ള വലിയ മുട്ടകള്‍ കൂടി കിടക്കുന്നു. 
‘നമ്മള്‍ ഈത്തപ്പനകള്‍  കാണാനല്ളേ വന്നത്. ഇനിയും ഒത്തിരി കാണാനുണ്ട്. ഒരു അപൂര്‍വ കാര്യം ഞാന്‍ കാണിച്ചു തരാം’ -അലി പറഞ്ഞു. 
വിവിധ ഇനങ്ങളില്‍പെട്ട വലുതും ചെറുതുമായ പനകള്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു. സൂര്യന്‍ പടിഞ്ഞാറു മാറി പൊന്‍പ്രഭ ചൊരിയാന്‍ തുടങ്ങിയിരുന്നു. ചെറിയ കാറ്റുവീശുന്നതുകൊണ്ട് ചൂടിന് അല്‍പം ശമനമുണ്ട്. മൊത്തത്തില്‍ തേനിന്‍െറ നറുമണമാണ് കാറ്റിന്. അത് പാകമായ ഈത്തപഴത്തിന്‍െറ മണമാണ്. വലിയ കാഫ് മരങ്ങളില്‍ തേനീച്ചകള്‍ കൂടുവെച്ചിരിക്കുന്നു. പാകമായ പഴക്കുലകളില്‍ തേനീച്ചകള്‍ വട്ടം ചുറ്റുന്നു. മഞ്ഞ പഴക്കുലകളില്‍ അഗ്രം തവിട്ടു വര്‍ണം പ്രാപിച്ചുവരുന്നു. പഴുത്തു തുടങ്ങുന്നതിന്‍െറ ലക്ഷണമാണ്. വൈകുന്നേരത്തിന്‍െറ പൊന്‍വെളിച്ചം കുലകള്‍ പേറി നില്‍ക്കുന്ന പെണ്‍പനകളെ സുന്ദരികളാക്കുന്നു. മഞ്ഞകൂടാതെ ചുകപ്പ് തവിട്ടുനിറത്തിലുള്ളതും വിവിധ വലുപ്പത്തിലുള്ളതുമായ പഴങ്ങള്‍. ചില പനകളില്‍ വിവിധ വര്‍ണങ്ങള്‍ ഇടകലര്‍ന്ന പഴങ്ങളുമുണ്ട്. 
ഏകദേശം 1500 ഇനം ഈത്തപ്പഴങ്ങള്‍ ലോകത്തില്‍ ഉള്ളതായാണ് കണക്ക്. യു.എ.ഇ യിലെ ഏറ്റവും വലിയ ഈത്തപ്പന പ്രദര്‍ശനവും മത്സരവും അബൂദബിയിലെ ലിവയിലാണ്  നടക്കുന്നത്. 120 ലധികം ഇനങ്ങള്‍ ഇവിടെ എത്താറുണ്ട്. അതെല്ലാം യു.എ.ഇ യുടെ വിവിധ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നവ. ഒറ്റക്കുലയില്‍ 100 കിലോഗ്രാം ഭാരമുള്ള  കുലയുണ്ട്. ലക്ഷക്കണക്കിന്  ദിര്‍ഹം ആണ് സമ്മാന തുകയായി നല്‍കുന്നത്. മൊത്തം സമ്മാന തുക 60 ദശലക്ഷത്തിലധികം. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നു മാത്രമല്ല ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റുമായി ഏകദേശം ലക്ഷത്തോളം ആളുകള്‍ ഈത്തപ്പഴ മേളയില്‍ പങ്കെടുക്കാറുണ്ട്. ഖലാസ്, അംബര്‍, സവാഫി, ലുലു, സുക്കാരി, അജുവ, ലുബ്ന, റബിയാ, ബെയ്ദ് എന്നിവ പഴങ്ങളുടെ ചില പേരുകള്‍ മാത്രം.  
പ്രത്യേകം വളച്ചുകെട്ടിയ ഒരു സ്ഥലത്തേക്ക് അലി ഞങ്ങളെ കൊണ്ടുപോയി. പ്രത്യേക ഇനത്തില്‍ പെട്ട ഏതാനും പനകളായിരുന്നു അവിടെ. ‘ഇതാണ് ഞാന്‍ നിങ്ങളോട് കാണിക്കാമെന്നേറ്റ പ്രധാനമായ ഒരു കാര്യം. മുഹമ്മദ് നബിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ഹദീസില്‍ പറഞ്ഞിട്ടുള്ള പഴത്തിന്‍െറ മരങ്ങളാണ് ഇതെല്ലാം. സൗദി അറേബ്യയിലാണ് ഇത് കൂടുതല്‍ ഉണ്ടാകുന്നത്. സൗദി ഈത്തപഴത്തിന്‍െറ ശ്രേഷ്ഠതയും അതാകാം. ശൈഖ് കുടുംബത്തില്‍പെട്ട ഒരു വനിതയുടേതാണ് ആ തോട്ടം. ഇതിന്‍െറ പഴങ്ങള്‍ അവരുടെ അനുവാദമില്ലാതെ ആരും പറിക്കാന്‍ പാടില്ല. ഈ പനകള്‍ എണ്ണത്തില്‍ വളരെ കുറവാണ്. അത് ഇവിടെ കായ്ക്കുന്നതും കുറവാണ്. കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷങ്ങള്‍ ഊഷരമായി നിന്നു. ഈ വര്‍ഷമാണ് കുറച്ചു കായ കാണുന്നത്’ -അതു പറഞ്ഞ ശേഷം അലി കുറച്ചു പഴങ്ങള്‍ പറിച്ചുകൊണ്ടു വന്നു. മറ്റു ഈത്തപഴങ്ങള്‍പോലെ പഴുത്താല്‍ അതിന്‍െറ നിറം ചുകപ്പോ തവിട്ടുനിറമോ അല്ല. ശുദ്ധ കറുപ്പു നിറം. നല്ല തുടുത്ത പഴങ്ങള്‍.  
ഈത്തപ്പന  തടികള്‍ പഴയ കാല വീടുകളുടെ മേല്‍ക്കൂര നിര്‍മിക്കുന്നതിനുപയോഗിച്ചിരുന്നു. നെടുകെ ഛേദിച്ച പനന്തടികള്‍ നിരത്തിവെച്ചു മുകളില്‍ കല്‍ക്കഷണങ്ങളും കുമ്മായവും ചേര്‍ത്തു വാര്‍ക്കുകയായിരുന്നു പതിവ് . തടികള്‍ക്കു മീതെ പനയോലകളും നിരത്തും. കൂടാതെ  പന തടി ഉപയോഗിച്ചു ഡൗവ് (ഉവീം) എന്നറിയപ്പെടുന്ന ചെറു ജലയാനങ്ങളും നിര്‍മിച്ചിരുന്നു. ഇത്തരം ചെറുബോട്ടുകള്‍ മത്സ്യബന്ധനത്തിനും യാത്രകള്‍ക്കും ഉപയോഗിച്ചു പോന്നു. പനയോലകള്‍ വേലികെട്ടി മറയുണ്ടാക്കാനും തൊപ്പി, ബാഗ് എന്നിവയൊക്കെ നിര്‍മിക്കാനും ഉപയോഗിക്കുന്നു. 
സന്ധ്യമയങ്ങിയതുകൊണ്ട് ഫുജൈറ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ച് അലിയോടും മിസ്കീനോടും യാത്ര പറഞ്ഞു. പോരുമ്പോള്‍ ഇമവെട്ടാതെ ചില ഒട്ടകങ്ങള്‍ ഞങ്ങളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. 

http://www.madhyamam.com/agriculture/traditional-wisdom/2016/jul/16/209169

Sunday, April 24, 2016

ജോളിക്കുട്ടിയുടെ തിരോധാനം STORY JOLIKUTIYUDE THIRODHANAM


ഇത് അവളുടെ സഹോദരൻ ഫ്രെഡ്ഡി പോലീസിനെഴുതി കൊടുത്ത പരാതിയാണ്. മാധ്യമങ്ങൾ അത് ചുഴഞ്ഞു കണ്ടു പിടിച്ചു. ഒരു കോട്ടയം പത്രക്കാരൻ എന്തൊക്കെയാണെഴുതി പിടിപ്പിചിരിക്കുന്നത്. ......



Friday, March 25, 2016

SAVE ‪#‎WATER‬ FOR ‪#‎NEXTGENERATION‬
ജലം അമൂല്യമാണ്‌. കരുതലോടെ ഉപയോഗിക്കുക. അടുത്ത തലമുറയെ മറക്കാതിരിക്കുക പ്രകൃതി മറ്റു ജീവ ജാലങ്ങളുടെത് കൂടിയാണ്.

Sunday, March 6, 2016

പ്രിയ നടനും സുഹൃത്തുമായ കലാഭവൻ മണിയുടെ അകാല വേർപാട് വളരെ അധികം ദുഃഖ മുണ്ടാക്കുന്നു . ഒടുവിൽ ഞാനദ്ദേഹത്തെ കണ്ടത് ഏതാനും വർഷങ്ങൾക്ക് മുമ്പ് അതിരപ്പള്ളിയിലെ ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ വെച്ചായിരുന്നു.

അദ്ദേഹത്തിന്റെ സിനിമകളും നാടൻ പാട്ടുകളുമെല്ലാം മലയാളത്തിനു നിസ്തുലമായ സംഭാവനകളാണ് അർപ്പിച്ചത്. ഇനിയും ഒരു പാട് സംഭാവനകൾ നമുക്ക് അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷയുണ്ടായിരുന്നു.

മണി മരിക്കുന്നില്ല. അദ്ദേഹത്തിന്റെ കഥാ പത്രങ്ങളും ഗ്രാമ്യ ശീലുകളും അത്രയേറെ മലയാളി നെഞ്ചേറ്റിയതാണ്. ആ ഓർമകൾക്ക് മുമ്പിൽ പ്രണാമം.

It was a sadness to hear the premature death of Actor KalabhavanMani, which is great loss not only Malayalees but also the South Indian film filed such as Tamil, Telugu Kannada. His contribution was very large to grow the 'nadan pattukal ' traditional Keralite songs....

Sunday, February 21, 2016

അമ്മ കഥ
പുന്നയൂർക്കുളം സെയ് നുദ്ദീൻ

അമ്മയെ വൃദ്ധ സദനത്തിൽ നട തള്ളി മാസങ്ങൾ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഭാര്യയുമൊത്ത് ജീവിതം ആസ്വദിക്കുകയായിരുന്നു വീരഭദ്രൻ! പേരു പോലെ തന്നെ അല്പം വീര്യം കൂടും കുടിക്കുന്ന മദ്യവും വീര്യം കൂടിയത് തന്നെ. അയൽക്കാരെയും നാട്ടാരെയും തെല്ലും വില കല്പിക്കില്ല. "ഞാൻ അദ്വാനിക്കുന്നു, ഞാൻ ജീവിക്കുന്നു എനിക്കാരുടേം ഓശാരം വേണ്ട.... അങ്ങനെയിരിക്കെ ഫൂ... ആ പത്രക്കാരും മനുഷ്യാവകാശ പ്രവർത്തകരും -- അവന്റമ്മേടെ മനുഷാവകാശ പ്രവർത്തനം.." ഭ്ദ്രാൻ മൂക്കു ചീറ്റി. പട്ട ചാരായത്തിന്റെ മണം. തള്ളയെ ദേ, കൊണ്ടന്ന് വീടിന്റെ കോലായിൽ കട്ടിലിലിൽ ഇരുത്തീരിക്കുന്നു. ക്ഷമ കേട്ട് കൊണ്ട് ചോദിച്ചു."ദേ, നിനക്കൊന്നും വേറെ പണിയൊന്നൂല്ലേ? വയസ്സാൻ കാലത്ത് ആ തള്ള എവിടേലും കെടന്ന് മരിച്ചോട്ടേന്നു വെക്കുവല്ലാതെ..."

"നിങ്ങളുടെ അമ്മയല്ലേ. ഇത്രയും കാലം വളർത്തി വലുതാക്കിയില്ലേ...." മുതിർന്ന ഒരു മാധ്യമ പ്രവർത്തകന്റെ ചൊദ്യം.

"നിങ്ങൾക്കതൊക്കെ ചോദിക്കാം. ദേ, ആ വലിയ കുന്ത്രാണ്ടം ക്യാമറ അങ്ങോട്ടു മാറ്റിക്കേ. ഇവിടെ എന്താ വല്ല സീരിയല് പിടിക്കുന്നുണ്ടോ? വയേല് തെറിയാ വരുന്നേ...."
അമ്മയുടെ മനസ്സിൽ കുഞ്ഞായിരുന്നപ്പോൾ അവൻ അർദ്ധ രാത്രിയിലും ഉറക്കൊഴിച്ചു പാലു കുടിക്കാതെ തൊട്ടിലിൽ കിടന്നു കരഞ്ഞതും പകൽ കിടന്നുറങ്ങി തന്റെ ഉറക്കം കെടുത്തിയതുമെല്ലാം മിന്നി തെളിഞ്ഞു.

അച്ഛനില്ലാതെയാണു വളർത്തിയത് . തെങ്ങു ചെത്താൻ പോയി ഒരു നാൾ തിരിച്ചു വന്നില്ല. ഭാരം തന്റെ തലയിലായി. നിക്കറും ഷർട്ടുമിട്ട് യുനിഫോമിനു പകിട്ടൊന്നും കുറക്കാതെ സ്കൂളിലേക്ക് കൈ പിടിച്ചു കൊണ്ടു പോയി.

"വലുതാകുമ്പോൾ ഞാനമ്മയെ ഇതു പോലെ നോക്കും."

"നീ നോക്കിയില്ലേലും നിന്റെ കാര്യം നോക്കാൻ പ്രപ്തിയായാൽ മതി."
--- ---- -----

"ദേ, തള്ളേ പറഞ്ഞേക്കാം. നിങ്ങളിവിടുന്ന് ഉടനെ പോയ്ക്കോണം...."
"ഒറ്റ നേരത്തെ ഭക്ഷണം മതി മോനെ. ഒറ്റ നേരം, അതൊരു ഭാരമാവില്ലല്ലോ നിനക്ക്."
"തള്ളേ, പറഞ്ഞില്ലേ കടന്നു പോയ്ക്കോണം."
"ഞാൻ ഈ വീടിന്റെ ഒരു മൂലയിൽ കൂടിക്കോളാം. ഒരു നേരം മാത്രം കഴിച്ച്. നിന്റെ പെറ്റ തള്ളയല്ല്ലേ. ഞാൻ പത്തു മാസം വയറ്റിൽ ചുമന്നു കൊണ്ടു നടന്നില്ലേ."

"അതിനു നിങ്ങൾക്ക് വാടക വേണോ ഗർഭ പാത്രത്തിന്......?"
അമ്മ മുഖം പൊത്തി കരഞ്ഞു.
"ഇന്നു തന്നെ ഇവിടുന്നു പോയ്ക്കോണം. ഇല്ലേൽ എന്റെ സ്വഭാവം അറിയാലോ .....?"

രാത്രിയിൽ ഷാപ്പിൽ നിന്നു മടങ്ങുമ്പോൾ മുതുകിൽ മൂർച്ചയുള്ള എന്തോ ആയുധം കുത്തിയിറങ്ങി. അത് വാരിയെല്ലുകളെ തടകി ഹൃദയത്തിന്റെ വാൽവുകളെ ഭേദിച്ചു. രക്തം പുറത്തേക്കു ചീറ്റി.

"ഹമ്മേ......."

"എന്താ എന്റെ മോനെന്തു പറ്റി?" അമ്മയുടെ ശബ്ദം ഇരുട്ടിലും മഞ്ഞിലും അലിഞ്ഞു ചേർന്നു.

വീട്ടിലെത്തുമ്പോൾ കട്ടിലിൽ അമ്മയില്ലായിരുന്നു. രക്തം വാർന്നൊലിക്കുന്നു.

ഗീതാഞ്ജലി മൊബൈൽ ഫോണിൽ കുത്തി കളിക്കുകയാണ്.

"എടീ നീയെന്റെ ഈ മുറിവൊന്ന് കെട്ടിയേ. ചോര വർന്നൊലിക്കുന്നത് കണ്ടില്ലേ?"
"ഹൊ, തന്നെത്താനേ അങ്ങു കെട്ടിക്കോണം. ഞാനൊരു വാട്ട്സ് ആപ് അയക്കുന്നത് കണ്ടില്ലേ?"
"എടീ... നീയെന്റെ... ഈ ...യീ.. മുറിവൊന്ന് ... കെട്ടി...."

ബോധം പതിയെ അകലുന്നതായി തോന്നി. ആകാശത്തിൽ ഒരു ഗ്രഹം കോസ്മിക്‌ രശ്മികൾ പ്രവഹിപ്പിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന വൈവിദ്യമാർന്ന വർണ്ണം.

കണ്ണുകളെ റാഞ്ചിക്കളയുമോ അത്?

Friday, February 19, 2016

ഡൽഹി പൊലീസ് കമ്മീഷണർ ബി.എസ്. ബസ്സിയെ കേന്ദ്രവിവരാകാശ കമ്മീഷണർ സാധ്യതാ പട്ടികയിൽ നിന്നും ഒഴിവാക്കി. നിലവിൽ മൂന്ന് വിവരാകാശ കമ്മീഷണർമാരുടെ തസ്തികയിലാണ് ഒഴിവുള്ളത്.  ഇതിനായി ആറുപേരടങ്ങുന്ന പട്ടികയാണ് സർക്കാർ സമർപ്പിച്ചിരുന്നത്. ഇതിൽ നിന്നാണ് ബസിയുടെ പേര് നീക്കം ചെയ്തിരിക്കുന്നത്. ജെ.എൻ.യു സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബസ്സി കടുത്ത വിമർശനം നേരിട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം.
പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ധനമന്ത്രി അരുൺ ജെയ്റ്റിലും അടങ്ങുന്ന പാനലാണ്  www.madhyamam.com

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...