ചേരമാൻ രാജാവിന്റ ചരിത്രം തേടി യാത്ര
പുന്നയൂർക്കുളം സെയ്‌നുദ്ദീൻ
ഇന്ത്യയിൽ നിന്ന് ആദ്യമായി ഇസ് ലാം മതം സ്വീകരിച്ചതായി വിശ്വസി ക്കപ്പെടുന്ന ചേരമാൻ പെരുമാൾ മഹാ രാജാവിന്റെ ഒമാനിലെ സലാലയിലുള്ള അന്ത്യ വിശ്രമ സ്ഥലം സന്ദർശിക് കുക എന്ന ഉദ്ദേശ്യം കൂടി ഉണ്ടാ യിരുന്നു സലാലയിലേക്ക് തിരിക്കു മ്പോൾ. സലാല അതി സുന്ദരമായ ഭൂപ് രദേശമാണ്. മരുഭൂമിയിലെ ഹരിത സു ന്ദരി. കേരളം പോലെ പച്ച പുതച്ചു നിൽക്കുന്ന ഒരു ഭൂപ്രദേശം. മലയാ ളികൾ സലാലയെ മരു ഭൂമിയിലെ കൊച് ചു കേരളമെന്ന് ഓമനപ്പേരിട്ടു വി ളിക്കുന്നു.
ഒമാന്റെ തലസ്ഥാനമായ മസ്കറ്റിൽ നിന്ന് ഏതാണ്ട് 1100 കിലോമീറ്റർ ദൈർഘ്യമുണ്ട് സലാലയിലേക്ക്. ബസ് യാത്രയാണ് വിമാന യാത്രയേക്കാൾ ഉല്ലാസ ദായകം. ബസ്സിൽ 12 മണിക് കൂർ യാത്രയുണ്ട്. റൂവിയിൽ നിന് ന് ആദം എത്തുന്നത് വരെ ഏതാണ്ട് ഇടത്തരം ഉയരമുള്ള മല നിരകളാണ്. മാൻ, ഉടുമ്പ്, കുറുക്കൻ , ചെന് നായ്, അറേബ്യൻ പുള്ളിപ്പുലി (ഇത് വംശ നാശം നേരിടുന്ന അപൂർവ ഇനമാ ണ്) മുതലായവ അധിവസിക്കുന്ന മല നി രകളിൽ മുൾച്ചെടികൾ വളർന്നു നി ൽപ്പുണ്ട്. താരതമ്യേന അൽപ്പം ഉയ രം കൂടിയ മരങ്ങൾ കാഫ് മരങ്ങളാണ് . കാഴ്ച്ചയിൽ വളരെ മനോഹരം. ഇതി ന്റെ ചെറു ചില്ലകൾ പ്രധാന ശിഖരങ്ങളിൽ നിന്ന് താഴോട്ടാണ് വ ളരുന്നത്. പൊതുവെ മരങ്ങൾ നന്നേ കുറഞ്ഞ വരണ്ട മല നിരകളാണ്. മൺസൂ ൺ ഇല്ലാത്തത് തന്നെയാവാം കാരണം. എന്നാൽ മസ്ക്കറ്റ് കഴിഞ്ഞു സലാ ലയിലെത്തിയാൽ സ്ഥിതി മറിച്ചാണ്.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ തകൃതിയായി മഴ പെയ്യും. ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒമാനെ വേറി ട്ട് നിർത്തുന്നതും സലാലയെന്ന ഈ ഹരിത ഭൂമികയും അതിലെ കാലാവസ്ഥാ വിശേഷതയുമാണ്. . കേരളത്തോട് ഏറ്റവും അടുത്ത് കി ടക്കുന്ന ഗൾഫ് രാജ്യമാണ് ഒമാൻ. അതിൽ സാലയാണ് കൂടുതൽ ചേർന്ന് നി ൽക്കുന്നത്. മുകളിൽ സൂചിപ്പിച്ച മാസങ്ങളിലാണ് കരീഫ് ഫെസ്റ്റിവൽ നടക്കുന്നത്. കരീഫ് ഫെസ്റ്റിവൽ എന്നാൽ വിളവെ ടുപ്പ് ഉത്സവം എന്നർത്ഥം. ചരിത് ര പരമായും കാലാവസ്ഥ കൊണ്ടും ഉള് ള സവിശേഷതയാൽ സലാലയിൽ ധാരാളം വി ദേശ ടൂറിസ്റ്റുകൾ എത്തുന്നു. അറ ബ് രാജ്യങ്ങളിൽ നിന്നുള്ളവരും, ഏഷ്യൻ രാജ്യക്കാരും യൂറോപ്യൻമാ രും കൂടുതലായെത്തുന്നു. റഷ്യ അർ മേനിയ, അസർബൈജാൻ തുർക്കി തുടങ് ങി വിവിധ രാജ്യക്കാരും എത്തുന് നുണ്ട്.
അയ്യൂബ് നബി (ഇയ്യോബ് -Job), ചേ രമാൻ പെരുമാൾ, നബി ഒമ്രാൻ (യേശു വിന്റെ മാതാവ് മറിയത്തിന്റെ പി താവ്) എന്നിവരുടെ സ്മൃതി കുടീ രങ്ങൾ -ഖബറിടങ്ങൾ- കൂടാതെ സാലി ഹ് നബിയുടെ ഒട്ടകത്തെ അറുത്ത സ് ഥലം (സമൂദ് ഗോത്രക്കാരുടെ കാലത് താണ് ഈ സംഭവം നടന്നതെന്ന് ഖു ർആനിൽ രേഖപ്പെടുത്തിയിരിക്കുന് നു) , ഷേബായിലെ രാജ്ഞി ബൽക്കീസിന്റേ തെന്നു കരുതപ്പെടുന്ന കോട്ടയുടെ അവശിഷ്ടങ്ങൾ (ബൽക്കീസിന്റെ കൊ ട്ടാരം യെമനിൽ ഉള്ളതായും ചരിത് രം രേഖപ്പെടുത്തിയിട്ടുണ്ട്) തു ടങ്ങി ബൈബിളിലും ഖുർആനിലും പറയു ന്ന പല ചരിത്ര ശേഷിപ്പുകളും സ് ഥിതി ചെയ്യുന്ന നാടാണ് ഒമാനിലെ സലാല.
അത് കൊണ്ട് തന്നെ ടൂർ പലപ്പോഴും തീർത്ഥാടനം കൂടിയാകുന്നു. വാദി ദർബാത് (ദർബാത് തടാകം), ഖോർ റോ റി എന്നിവ മനോഹരമാണ്. ഖോർ റോറി യിൽ 250 ലധികം ദേശാടനക്കിളികൾ സീ സണിൽ എത്താറുണ്ട്. ജലാശയത്തിൽ ക ടൽ കാക്കകൾ, ഫ്ളമിംഗോ, പവിഴക്കാ ലി (Snipes) , നീർ കാക്കകൾ ( Cormorants), കാട്ടു താറാവ് ( Wild Ghoose), ചൂളൻ എരണ്ട (Whistling Teal) വെള്ള കൊറ്റി, തവിട്ടു കൊ റ്റി, സാൻഡ് പൈപ്പർ തുടങ്ങിയവ ഇര തേടുമ്പോൾ തീരത്ത് ഒട്ടകം ചെമ്മരിയാടുകൾ മറ്റു കന്നുകാലികൾ മുതലായവ മേയു ന്നത് ഇവിടങ്ങളിൽ മാത്രം കാണുന് ന അപൂർവ കാഴ്ചയാണ്. ഐൻ ജർസിസ്, ഐൻ റിസാക് മുതലായ സ്ഥലങ്ങൾ പ്രദാന ടൂറിസ്ററ് കേന്ദ്രങ്ങളാണ്.
ചേരമാൻ പെരുമാൾ അന്ത്യ വിശ്രമം കൊള്ളുന്നത് വളരെ സവിശേഷമായ ഒരു സ്ഥലത്താണ്. ചുറ്റും വിവിധയിനം വാഴകളും തെങ്ങും വെറ്റില പടർപ് പും എല്ലാം ചേർന്ന് കാടിന്റെ പ് രതീതിയുണ്ടാക്കുന്നതും കുളിരണി യിക്കുന്നതുമായ കാലാവസ്ഥ. കേ രളത്തിന്റെ അതേ കാലാവസ്ഥയിൽ തന് നെ കേരളീയനായ രാജാവ് പെരുമാൾ ഇവി ടെ വിശ്രമിക്കുന്നു. ചരിത്രത്തി ൽ സ്ഥാനം പിടിച്ച നബിമാർക്കും വി ശിഷ്ട വ്യക്തിത്വങ്ങൾക്കുമൊപ്പം .
ആയിടയ്ക്കാണ് ശ്രീലങ്കയിലേക്കു ള്ള വഴിമദ്ധ്യേ കേരളത്തിൽ എത്തി ച്ചേർന്ന അറബ് വ്യാപാരികൾ മുസ് രിസ് സന്ദർശിക്കുന്നത്. ഇന്നത് തെ കൊടുങ്ങല്ലൂർ. AD 628 ൽ. തമിഴ്‌നാടും കേരളവും ഒന് നിച്ചുള്ള കിടക്കുന്ന കാലമാണ്. ചേര രാജാക്കന്മാരുടെ ഭരണ കാലം. സമ കാലികരായി ചോളന്മാരും (ചോഴർ എന്നും പറയപ്പെടുന്നു) തെക്ക് കാ വേരി നദിക്കരയിൽ പാ പാണ്ഡ്യന്മാ രും ഭരണം നടത്തുന്ന കാലമാണ്.
കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ പ ത്നീ സമേതം വിശ്രമിക്കുമ്പോഴായി രുന്നു രാത്രിയിൽ അത്ഭുതകരമായ ആ കാഴ്ച്ച ചേരമാൻ പെരുമാൾ കാണുന് നത്. ചന്ദ്രൻ രണ്ടായി പിളർന്ന കാ ഴ്ച്ച അത് കുറെ സമയത്തേയ്ക്ക് നി ല നിൽക്കുകയും ചെയ്തു. രാജാവ് ഇ ക്കാര്യം, തന്നെ മുഖം കാണിക്കാൻ വന്ന അറബികളായ കച്ചവടക്കാരോട് പങ്കുവെച്ചു.
അറേബ്യയിലെ പ്രവാചകനായ മുഹമ്മദി ന്റെ (സ്വഅ) ദിവ്യത്വത്തിന്റെ ഫലമായിരുന്നു അതെന്നും അറേബ്യയ് ക്കകത്തും പുറത്തുമായി വിവിധ രാ ജ്യങ്ങളിൽ ധാരാളം ജനങ്ങൾ ആ അത് ഭുത കാഴ്ച്ച കാണുകയുമുണ്ടായെന് ന് സംഘാംഗങ്ങൾ വിശദീകരിക്കുകയു മുണ്ടായി.
ഷെയ്ഖ് ഷഹീറുദ്ദീൻ അൽ മദനി ആയി രുന്നു സംഘത്തലവൻ. രാജാവിന്റെ നി രവധിയായ ചോദ്യങ്ങൾക്ക് അദ്ദേഹത് തിൽ നിന്ന് വ്യക്തമായ മറുപടി ലഭി യ്ക്കുകയുണ്ടായി. അതേ തുടർന്ന് മക്കയിലെ മുഹമ്മദ് എന്ന പ്രവാ ചകനെ കാണാൻ ചേരമാൻ രാജാവ് താല് പര്യം പ്രകടിപ്പിക്കുകയും സംഘത് തോടൊപ്പം മക്കയിലേക്ക് പുറപ്പെ ടുകയും ചെയ്തു. വില്യം ലോഗൻ ( William Logan) അദ്ദേഹത്തിന്റെ മലബാർ മാ ന്വലിൽ ഈ സംഭവം രേഖപ്പെടുത്തിയി ട്ടുണ്ട്. കൂടാതെ പൊന്നാനിയിൽ മ റപെട്ട സൈനുദ്ദീൻ മക്തൂമിന്റെ തു ഹ്ഫത്തുൽ മുജാഹിദീൻ (Thufhathul Mujahideen), കൊടുങ്ങല്ലൂർ രാജ വലിയ തമ്പുരാനുമായുള്ള ഇന്റർവ് യൂ, എം ഹമീദുല്ലയുടെ 'മുഹമ്മദ് റസൂലുള്ള' എന്നീ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട്.
യാത്ര പുറപ്പെടുന്നതിനു മുമ്പാ യി രാജ്യം മൂന്നു ഭരണ പ്രദേശമാ യി തിരിക്കുകകയും മക്കളെയും മരു മക്കളെ യും (സഹോദരീ പുത്രർ ) ഭര ണ കാര്യങ്ങൾ ഏല്പിക്കുകയും ചെയ് തു. കലങ്ങരയിലെ സഹോദരി ശ്രീദേവി യെ സന്ദർശിച്ച് മക്കയിൽ പോകാനു ള്ള അഭിലാഷം അറിയിക്കുകയും ചെയ് തു. തുടർന്ന് അവരുടെ മകനെ പ്രദേ ശത്തിന്റെ ഭരണം (ഇന്നത്തെ കണ്ണൂ ർ) ഏല്പിക്കുകയും ചെയ്തു. പിന് നീട് അദ്ദേഹം ഇസ്ലാം മതം സ്വീ കരിച്ച് മുഹമ്മദ് അലി എന്ന പേര് സ്വീകരിച്ചു. കണ്ണൂർ അറക്കൽ രാ ജ കുടുംബം അദ്ദേഹമാണ് സ്ഥാപിച് ചത് എന്ന് പറയപ്പെടുന്നു.
കടൽ കടന്ന് ഷെഹർ മുക്കല്ലയിൽ ( Shehr Muqlla) എത്തിച്ചേർന്ന ചേരമാൻ രാ ജാവും സംഘവും തുടർന്ന് മക്കയിൽ ചെന്ന് മുഹമ്മദ് നബിയെ സന്ദർശി ക്കുകയും താജുദ്ദീൻ എന്ന പേര് സ് വീകരിച്ചു ഇസ്ലാം ആശ്ലേഷിക്കു കയും ചെയ്തുവെന്നാണ് ചരിത്രം. ഹി സ്റ്ററി ഓഫ് കേരള (History Of Kerala: An Introduction) എന്ന ബാലകൃഷ്ണപി ള്ളയുടെ ഗ്രന്ഥത്തിലും ഇമാം ബു ഖാരി, അബു സയീദ് അൽ ഖുദ്രി എന് നിവരുടെ ഹദീസിലും ഇത് രേഖപ്പെടു ത്തിയിട്ടുണ്ട്.
ഇസ്ലാം സ്വീകരിച്ച ശേഷം മാലിക് ബിൻ ദീനാറും സംഘാഗങ്ങളുമായി ഒമാ നിലെ സലാല വരെ കരമാർഗം വന്ന് അന് നത്തെ സലാലയിലെ സഫർ (Zafar) തു റമുഖം വഴി കേരളത്തിലെത്താനായിരു ന്നു പരിപാടി. അതിനിടെ രാജാവിന് അസുഖം ബാധിക്കുകയും അദ്ദേഹം സലാ ലയിൽ വെച്ച് മരണപ്പെടുകയും ചെയ് തു. ഹരിത സുന്ദരമായ കേരളത്തെ അനുസ്‌മരിപ്പിക്കുന്ന സ്ഥലത്ത് തദ്ദേശീയർ അദ്ദേഹത്തി ന് സ്മൃതി കുടീരം പണിതു.
മരിക്കുന്നതിന് മുൻപ് രാജാവ് എഴു തിക്കൊടുത്ത കത്തുമായി മാലിക് ദി നാറും സംഘവും കൊടുങ്ങല്ലൂരിൽ (അ ന്നത്തെ മുസിരിസ് എന്ന തുറമുഖ പ ട്ടണം) എത്തിച്ചേരുകയും കൊടുങ് ങല്ലൂരിലെ ഭരണാധികാരി അവർക്ക് പ ള്ളി പണിയാൻ സൗകര്യം ചെയ്തു കൊ ടുക്കുകയുമുണ്ടായി.
ചരിത്ര പുരുഷന്റെ സ്മൃതി കുടീ രം കണ്ട് മടങ്ങുമ്പോൾ മനസ്സിൽ ഒരു പാട് ഓർമ്മകൾ ബാക്കിയായി. ‘വിശാല ഹൃദയത്തിനുടമയായ പൊന്നു തമ്പുരാനെ ഈ ശീതളച്ചയായിൽ അങ് ങയുടെ ഓർമ്മകൾ ഉറങ്ങുന്നിടത്ത് എത്താൻ കഴിഞ്ഞതിൽ ഞങ്ങൾ എത്ര ഭാ ഗ്യവാന്മാരാണ്. ഞാനിപ്പോൾ AD 628 ലെ തണുത്ത കാറ്റു വീശുന്ന ഒ രു പ്രഭാതത്തിൽ അങ്ങയോടൊപ്പം യാ ത്ര ചെയ്യുകയാണ്.
No comments:
Post a Comment