Wednesday, March 29, 2017


ഫുജൈറയിലെ കാളപ്പോര്

പുന്നയൂർക്കുളം സെയ്‌നുദ്ദീൻ 

Madhyamam 29.03.2017
ചരിത്രം അന്വേഷിച്ചുള്ള യാത്രകള്‍ക്കിടയില്‍ ഫുജൈറയിലെ പുരാതന കോട്ടകളെ പറ്റി കേട്ടിരുന്നു. അതോടൊപ്പം തന്നെ അറിഞ്ഞ മറ്റൊരു ചരിത്രസാക്ഷ്യമാണ് പുരാതന കായിക വിനോദമായ ഫുജൈറയിലെ കാളപ്പോര്. AD1624-1648 കാലഘട്ടങ്ങളില്‍ പോര്‍ചുഗീസ് അധീനതയിലായിരുന്നു ഫുജൈറ. ആ കാലഘട്ടത്തിലാണ് കാളപ്പോര് ഉടലെടുത്തത് എന്ന് വിശ്വസിക്കുന്നു. അതല്ല ഇത് അതിനെക്കാള്‍ മുമ്പുതന്നെ ഉണ്ടായിരുന്നതായി വിശ്വസിക്കുന്ന തദ്ദേശീയരും കുറവല്ല. സംഗതി എന്തായാലും ഫുജൈറയിലെ കാളപ്പോര് രസകരവും ഒപ്പം ആവേശം ജനിപ്പിക്കുന്നതുമാണ്. ഇതര ഗള്‍ഫ് രാജ്യങ്ങളിലില്ലാത്ത, എന്നാല്‍ ഗള്‍ഫിന്‍െറ മാത്രം സവിശേഷതയായ പ്രത്യേക ഇനം കായികവിനോദമാണ് ഈ കാളപ്പോര്.
സ്പെയിനിലെ കാളപ്പോരില്‍ നിന്നും നമ്മുടെ തമിഴ്നാട്ടിലെ ജെല്ലിക്കെട്ടില്‍ നിന്നും വിഭിന്നമായ ഒരിനമാണ് ഫുജൈറയിലെ കാളപ്പോര്. ലാറ്റിനമേരിക്കന്‍ കാളപ്പോര് പ്രത്യേക പരിശീലനം ആവശ്യമുള്ളതാണ്. ഇത് കാളയുടെ മരണത്തില്‍ കലാശിക്കുന്ന വിനോദമാണ്. കാളപ്പോര് നടക്കുന്ന അരീനയിലേക്ക് കാളയെ തുറന്നുവിടുന്നു. ഇറുകിയ അലംകൃതമായ വസ്ത്രങ്ങള്‍ ധരിച്ച മാറ്റഡോര്‍ (കാളപ്പോരില്‍ ഏര്‍പ്പെടുന്ന ആള്‍) ചുവപ്പ് ഷീറ്റ് വീശി കാളയെ വിറളി പിടിപ്പിക്കുന്നു. കാളയുടെ ആക്രമണം മുഴുവന്‍ ചുവപ്പ് ഷീറ്റിലേക്കാണ്. തുടര്‍ന്ന് രണ്ടോ മൂന്നോ മാറ്റഡോര്‍സ് വേറെയും ഇറങ്ങും. കാളപ്പോര് അവസാന ഘട്ടത്തില്‍ എത്തുന്നതോടെ മുതുകില്‍ നിരവധി ചെറിയ അലങ്കരിച്ച അമ്പുകള്‍ കൊണ്ട് കുത്തിയാണ് കാളയെ കീഴ്പ്പെടുത്തുന്നത്. ഹൃദയവും ശ്വാസകോശവും തകരാറിലാകുന്ന കാള രക്തം ഛര്‍ദിച്ച് ചാകുന്നു. കാളപ്പോരിനിടെ പലപ്പോഴും മാറ്റഡോറുകള്‍ മരിച്ചു വീഴുക പതിവാണ്.  എന്നാല്‍ ചില പോര്‍ചുഗീസ് കാളപ്പോരുകളില്‍ കൊല്ലുന്നതിന് പകരം കാളകളെ ഏതാനും മാറ്റഡോറുകള്‍ ചേര്‍ന്ന് കൊമ്പിന് പിടിച്ചുകീഴടക്കുന്ന രീതിയും ഉണ്ട്. കാളയെ കൊല്ലാതെയുള്ള വിനോദങ്ങള്‍ വിരളമാണ്. എന്നാല്‍ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് പഴയ രാജവംശങ്ങളുടെ വിനോദത്തിന്‍െറ പിന്തുടര്‍ച്ചയാണ്. രാജാക്കന്മാര്‍ പെണ്‍മക്കള്‍ക്ക് ഉചിതരായ രാജകുമാരന്മാരെ കണ്ടത്തെുന്നതിന് ജെല്ലിക്കെട്ട് നടത്തിയിരുന്നു. കരുത്തന്മാരായ കാളക്കൂറ്റന്മാരെ തങ്ങളുടെ കായികബലം കൊണ്ടു മാത്രമല്ലാതെ തന്ത്രങ്ങള്‍ കൊണ്ട് കൂടി കീഴ്പ്പെടുത്തുന്ന ചെറുപ്പക്കാരെ പ്രജാപതികള്‍ മക്കള്‍ക്ക് ഭര്‍ത്താവായി സ്വീകരിച്ചിരുന്നു. രാജകുമാരന്മാര്‍ അല്ലാത്തവര്‍ക്കും പങ്കെടുക്കാവുന്ന മത്സരങ്ങളും ചില രാജാക്കന്മാര്‍ നടത്തിയിരുന്നു. പില്‍ക്കാലത്ത് പല ഗ്രാമങ്ങളിലും വിളവെടുപ്പിന് ശേഷമുള്ള ആഘോഷമായും ജെല്ലിക്കെട്ട് അനുവര്‍ത്തിക്കുകയുണ്ടായി. സ്വതന്ത്രമായി തുറന്നു വിട്ട കൂറ്റന്‍ കാളയെ സ്വന്തം കായിക ബലം കൊണ്ടും തന്ത്രങ്ങള്‍ കൊണ്ടും തളക്കുന്നതാണ് ജെല്ലിക്കെട്ട്. 
ഫുജൈറയിലെ കാളപ്പോര് കാളകള്‍ തമ്മില്‍ മാത്രം യുദ്ധം കുറിക്കുന്ന വിനോദമാണ്. ഇതില്‍ കാളകള്‍ മരിക്കുന്നില്ല. വിശാലമായ കാളപ്പോരിന്‍െറ റിങ്ങിന് പരിസരത്ത് ചെന്നാല്‍ തന്നെ അല്‍പം പേടിച്ചു പോകും. ജീവിതത്തില്‍ കണ്ടിട്ടില്ലാത്തത്രയും വലിയ കൂറ്റന്‍കാളകള്‍ റിങ്ങിന് ചുറ്റുമായി പരിസരങ്ങളില്‍ മരത്തണലില്‍ കെട്ടിയിടപ്പെട്ടിരിക്കുന്നു. മണലും ചെമ്മണ്ണും കലര്‍ന്ന ഫുജൈറയിലെ മണ്ണില്‍ അവ ചുരമാന്തിക്കൊണ്ടിരിക്കുന്നു. ഇടക്കിടെ പരിസരം വിറപ്പിച്ചുകൊണ്ട് മുക്രയിടുന്നു. കാളകളുടെ വര്‍ണവൈവിധ്യവും വലുപ്പവും പൂഞ്ഞയുടെ ഭംഗിയുമൊക്കെ ആസ്വദിക്കണമെങ്കില്‍ നിങ്ങള്‍ ഫുജൈറയിലെ കാളപ്പോര് സന്ദര്‍ശിക്കണം. കറുപ്പ്, ചുവപ്പ്, ഇളം ചുവപ്പ്, വെള്ള, വെള്ളയില്‍ പുള്ളി, ഇളം മഞ്ഞ, ക്രീം തുടങ്ങി വിവിധ വര്‍ണങ്ങളിലും തൂക്കത്തിലുമുള്ള കാളകള്‍. കൂടുതല്‍ ആക്രമണകാരികള്‍ ചുവപ്പും കറുപ്പുമാണെങ്കിലും വലുപ്പം കൊണ്ട് വെളുത്ത കാളകളാണ് മുന്നില്‍. ഇവയില്‍ പുള്ളിയോട് കൂടിയവയാണ് കൂടുതല്‍ ബലവാന്മാര്‍. 
അങ്കത്തിനായുള്ള കാത്തുനില്‍പ്പില്‍ കാളകള്‍ അക്ഷമരാണ്. അക്രമാസക്തരാണെന്നു തന്നെ പറയാം. ഇടക്കിടെ താടയും കൊമ്പും കുലുക്കി ആകാശത്തേക്ക് നോക്കി മുക്രയിടുന്നു. 
ബദുക്കളായ അറബികള്‍ കാളകളെ റിങ്ങിനകത്തേക്ക് തള്ളിവിടും. അവയെ കയറ്റിക്കൊണ്ട് വന്ന വാഹനങ്ങള്‍ പുറത്ത് കാത്തുകിടക്കുന്നുണ്ടാകും. ആവേശം മൂത്ത പല പ്രേക്ഷകരും വാഹനത്തിന് മുകളില്‍ കയറി നിലയുറപ്പിച്ചിട്ടുണ്ട്. റിങ്ങിന് പുറത്താണ് കാഴ്ചക്കാര്‍ ഏറെയും. റിങ്ങിനകത്തേക്ക് കടന്നിരിക്കുന്നത് അത്ര സുരക്ഷിതമല്ല. അനൗണ്‍സര്‍മാരും സംഘാടകരില്‍ ചിലരും റിങ്ങിനകത്ത് തന്നെയുണ്ട്. കാളപ്പോര് തുടങ്ങിയിരിക്കുന്നു. കാളകള്‍ പരസ്പരം കൊമ്പുകോര്‍ത്ത് കരുത്തുകാട്ടാന്‍ തുടങ്ങിയിരിക്കുന്നു. ഏറക്കുറെ തുല്യ ശക്തരായ കാളകളെയാണ് ഒരേ സമയം അങ്കത്തിനിറക്കുക. ബലവാന്മാരായ കാളകള്‍ തമ്മില്‍ കൊമ്പ് പിണക്കുന്നതിന്‍െറയും മണ്ണില്‍ ചുര മാന്തുന്നതിന്‍െറയും സീല്‍ക്കാരങ്ങളും ആളുകളുടെ ആര്‍പ്പുവിളികളും കൊണ്ട് അന്തരീക്ഷം ശബ്ദായമാനം.
പരാജിതനായ കാള സ്വമേധയാ പിന്‍വാങ്ങുന്നു. ആക്രമണോത്സുകത വര്‍ധിച്ച് പോരില്‍ നിന്ന് പിന്‍വാങ്ങാത്ത കാളകളെ ചിലപ്പോള്‍ നിരവധി ജോക്കികള്‍ ചേര്‍ന്ന് കയര്‍ കെട്ടി പിടിച്ചു മാറ്റുന്നതും കാണാം. ചെറിയ മുറിവുകളും നേരിയ രക്തച്ചൊരിച്ചിലുകളും ഒഴിച്ചാല്‍ ഫുജൈറയിലെ കാളപ്പോര് വളരെ സുരക്ഷിതമാണ്. കാളകള്‍ തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുമ്പോള്‍ ജോക്കികള്‍ അവയെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കും. അതോടെ അടുത്ത മത്സരക്കാരുടെ ഊഴമായി. മത്സരത്തില്‍ ജയിക്കുന്ന കാളകള്‍ക്ക് പൊന്നും വിലയാണ്. ലക്ഷക്കണക്കിന് ദിര്‍ഹം വിലയ്ക്ക് വിജയിച്ച കാളകളെ ലേലം ചെയ്തെടുക്കാന്‍ ആളുകള്‍ രംഗത്തുണ്ട്. 
ഫുജൈറയിലെ കാളപ്പോര് പ്രസിദ്ധമാണ്. അജ്മാന്‍, ഷാര്‍ജ, റാസല്‍ഖൈമ തുടങ്ങി യു. എ.ഇയുടെ വിവിധ എമിറേറ്റുകളില്‍നിന്നും കൂടാതെ ഒമാന്‍, ഖത്തര്‍ തുടങ്ങി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും മത്സരത്തിന് കാളപ്രേമികള്‍ എത്താറുണ്ട്. ഫുജൈറ കൂടാതെ ഒമാനിലും ഇത്തരം കാളപ്പോര് നടക്കാറുണ്ട്. എന്നാല്‍ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുള്ളതായി അറിവില്ല. ഇതര ഗള്‍ഫ് നാടുകളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ് പര്‍വതങ്ങളും ഉള്‍ക്കടലുകളും കണ്ടല്‍കാടുകളും മനോഹരമായ ബീച്ചുകളും ചരിത്രമുറങ്ങുന്ന കോട്ടകളുമൊക്കെയുള്ള  ഈ ചരിത്ര നഗരം. ഈന്തപ്പനകള്‍ കൂടാതെ വാഴ, നാരങ്ങ, മാങ്ങ, സപ്പോട്ട, ക്വാളി ഫ്ളവര്‍, മരച്ചീനി തുടങ്ങി ഒട്ടുമിക്ക കൃഷികളും ഇവിടെ സജീവമാണ്. അറേബ്യന്‍ പുള്ളിപ്പുലി, ചെന്നായ്, ഉടുമ്പ്, ഗസാല്‍ (ഒരിനം മാന്‍), വിവിധയിനം സര്‍പ്പങ്ങള്‍, കുറുക്കന്‍ തുടങ്ങി നിരവധി ജന്തുജാലങ്ങളും ഫുജൈറയിലുണ്ട്.

 http://www.madhyamam.com/cheppu/bullfight-fujaira/2017/mar/13/251498?#_=_
 TAGS

Thursday, March 9, 2017




                                  ചേരമാൻ രാജാവിന്റ ചരിത്രം തേടി                                   യാത്ര

                                                        പുന്നയൂർക്കുളം സെയ്‌നുദ്ദീൻ
  
ഇന്ത്യയിൽ നിന്ന് ആദ്യമായി ഇസ്ലാം മതം സ്വീകരിച്ചതായി വിശ്വസിക്കപ്പെടുന്ന ചേരമാൻ പെരുമാൾ മഹാരാജാവിന്റെ ഒമാനിലെ സലാലയിലുള്ള അന്ത്യ വിശ്രമ സ്ഥലം സന്ദർശിക്കുക എന്ന ഉദ്ദേശ്യം കൂടി ഉണ്ടായിരുന്നു സലാലയിലേക്ക് തിരിക്കുമ്പോൾസലാല അതി സുന്ദരമായ ഭൂപ്രദേശമാണ്മരുഭൂമിയിലെ ഹരിത സുന്ദരികേരളം പോലെ പച്ച പുതച്ചു നിൽക്കുന്ന ഒരു ഭൂപ്രദേശംമലയാളികൾ സലാലയെ മരു ഭൂമിയിലെ കൊച്ചു കേരളമെന്ന് ഓമനപ്പേരിട്ടു വിളിക്കുന്നു.

ഒമാന്റെ തലസ്ഥാനമായ മസ്കറ്റിൽ നിന്ന് ഏതാണ്ട് 1100 കിലോമീറ്റർ ദൈർഘ്യമുണ്ട് സലാലയിലേക്ക്ബസ് യാത്രയാണ് വിമാന യാത്രയേക്കാൾ ഉല്ലാസ ദായകംബസ്സിൽ 12 മണിക്കൂർ യാത്രയുണ്ട്റൂവിയിൽ നിന്ന് ആദം എത്തുന്നത് വരെ ഏതാണ്ട് ഇടത്തരം ഉയരമുള്ള മല നിരകളാണ്മാൻഉടുമ്പ്കുറുക്കൻ , ചെന്നായ്അറേബ്യൻ പുള്ളിപ്പുലി (ഇത് വംശ നാശം നേരിടുന്ന അപൂർവ ഇനമാണ്മുതലായവ അധിവസിക്കുന്ന മല നിരകളിൽ മുൾച്ചെടികൾ വളർന്നു നിൽപ്പുണ്ട്താരതമ്യേന അൽപ്പം ഉയരം കൂടിയ മരങ്ങൾ കാഫ് മരങ്ങളാണ്കാഴ്ച്ചയിൽ വളരെ മനോഹരംഇതിന്റെ ചെറു ചില്ലകൾ പ്രധാന ശിഖരങ്ങളിൽ നിന്ന് താഴോട്ടാണ് ളരുന്നത്പൊതുവെ മരങ്ങൾ നന്നേ കുറഞ്ഞ വരണ്ട മല നിരകളാണ്മൺസൂ ഇല്ലാത്തത് തന്നെയാവാം കാരണം. എന്നാൽ മസ്ക്കറ്റ് കഴിഞ്ഞു സലാലയിലെത്തിയാൽ സ്ഥിതി മറിച്ചാണ്.

ജൂൺജൂലൈആഗസ്റ്റ് മാസങ്ങളിൽ തകൃതിയായി മഴ പെയ്യുംഇതര ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒമാനെ വേറിട്ട് നിർത്തുന്നതും സലാലയെന്ന  ഹരിത ഭൂമികയും അതിലെ കാലാവസ്ഥാ വിശേഷതയുമാണ്. . കേരളത്തോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗൾഫ് രാജ്യമാണ് ഒമാൻഅതിൽ സാലയാണ് കൂടുതൽ ചേർന്ന് നിൽക്കുന്നത്മുകളിൽ സൂചിപ്പിച്ച മാസങ്ങളിലാണ് കരീഫ് ഫെസ്റ്റിവൽ നടക്കുന്നത്കരീഫ് ഫെസ്റ്റിവൽ എന്നാൽ വിളവെടുപ്പ് ഉത്സവം എന്നർത്ഥംചരിത് പരമായും കാലാവസ്ഥ കൊണ്ടും ഉള് സവിശേഷതയാൽ സലാലയിൽ ധാരാളം വിദേശ ടൂറിസ്റ്റുകൾ എത്തുന്നു. അറബ് രാജ്യങ്ങളിൽ നിന്നുള്ളവരുംഏഷ്യൻ രാജ്യക്കാരും യൂറോപ്യൻമാരും കൂടുതലായെത്തുന്നുറഷ്യ അർമേനിയഅസർബൈജാൻ തുർക്കി തുടങ്ങി വിവിധ രാജ്യക്കാരും എത്തുന്നുണ്ട്.

അയ്യൂബ് നബി (ഇയ്യോബ് -Job), ചേരമാൻ പെരുമാൾനബി ഒമ്രാൻ (യേശുവിന്റെ മാതാവ് മറിയത്തിന്റെ പിതാവ്എന്നിവരുടെ സ്മൃതി കുടീരങ്ങൾ -ഖബറിടങ്ങൾകൂടാതെ സാലിഹ് നബിയുടെ ഒട്ടകത്തെ അറുത്ത സ്ഥലം (സമൂദ് ഗോത്രക്കാരുടെ കാലത്താണ്  സംഭവം നടന്നതെന്ന് ഖുർആനിൽ രേഖപ്പെടുത്തിയിരിക്കുന്നു) , ഷേബായിലെ രാജ്ഞി ബൽക്കീസിന്റേതെന്നു കരുതപ്പെടുന്ന കോട്ടയുടെ അവശിഷ്ടങ്ങൾ (ബൽക്കീസിന്റെ കൊട്ടാരം യെമനിൽ ഉള്ളതായും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്തുടങ്ങി ബൈബിളിലും ഖുർആനിലും പറയുന്ന പല ചരിത്ര ശേഷിപ്പുകളും സ്ഥിതി ചെയ്യുന്ന നാടാണ് ഒമാനിലെ സലാല.

അത് കൊണ്ട് തന്നെ ടൂർ പലപ്പോഴും തീർത്ഥാടനം കൂടിയാകുന്നുവാദി ദർബാത് (ദർബാത് തടാകം), ഖോർ റോറി എന്നിവ മനോഹരമാണ്ഖോർ റോറിയിൽ 250 ലധികം ദേശാടനക്കിളികൾ സീസണിൽ എത്താറുണ്ട്ജലാശയത്തിൽ ടൽ കാക്കകൾഫ്ളമിംഗോപവിഴക്കാലി (Snipes) , നീർ കാക്കകൾ (Cormorants)കാട്ടു താറാവ് (Wild Ghoose), ചൂളൻ എരണ്ട (Whistling Teal)  വെള്ള കൊറ്റിതവിട്ടു കൊറ്റി, സാൻഡ് പൈപ്പർ തുടങ്ങിയവ ഇര തേടുമ്പോൾ തീരത്ത് ഒട്ടകം ചെമ്മരിയാടുകൾ  മറ്റു കന്നുകാലികൾ മുതലായവ മേയുന്നത് ഇവിടങ്ങളിൽ മാത്രം കാണുന് അപൂർവ കാഴ്ചയാണ്ഐൻ ജർസിസ്ഐൻ റിസാക് മുതലായ സ്ഥലങ്ങൾ പ്രദാന ടൂറിസ്ററ് കേന്ദ്രങ്ങളാണ്.

ചേരമാൻ പെരുമാൾ അന്ത്യ വിശ്രമം കൊള്ളുന്നത് വളരെ സവിശേഷമായ ഒരു സ്ഥലത്താണ്ചുറ്റും വിവിധയിനം വാഴകളും തെങ്ങും വെറ്റില പടർപ്പും എല്ലാം ചേർന്ന് കാടിന്റെ പ്രതീതിയുണ്ടാക്കുന്നതും കുളിരണിയിക്കുന്നതുമായ കാലാവസ്ഥകേരളത്തിന്റെ അതേ കാലാവസ്ഥയിൽ തന്നെ കേരളീയനായ രാജാവ് പെരുമാൾ ഇവിടെ വിശ്രമിക്കുന്നുചരിത്രത്തി സ്ഥാനം പിടിച്ച നബിമാർക്കും വിശിഷ്ട വ്യക്തിത്വങ്ങൾക്കുമൊപ്പം.

ആയിടയ്ക്കാണ്  ശ്രീലങ്കയിലേക്കുള്ള വഴിമദ്ധ്യേ കേരളത്തിൽ എത്തിച്ചേർന്ന അറബ് വ്യാപാരികൾ  മുസ്രിസ് സന്ദർശിക്കുന്നത്ഇന്നത്തെ കൊടുങ്ങല്ലൂർ. AD 628 തമിഴ്നാടും കേരളവും ഒന്നിച്ചുള്ള കിടക്കുന്ന കാലമാണ്ചേര രാജാക്കന്മാരുടെ ഭരണ കാലംസമ കാലികരായി ചോളന്മാരും (ചോഴർ എന്നും പറയപ്പെടുന്നുതെക്ക് കാവേരി നദിക്കരയിൽ പാ പാണ്ഡ്യന്മാരും ഭരണം നടത്തുന്ന കാലമാണ്.

കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ത്നീ സമേതം വിശ്രമിക്കുമ്പോഴായിരുന്നു രാത്രിയിൽ അത്ഭുതകരമായ  കാഴ്ച്ച ചേരമാൻ പെരുമാൾ കാണുന്നത്ചന്ദ്രൻ രണ്ടായി പിളർന്ന കാഴ്ച്ച അത് കുറെ സമയത്തേയ്ക്ക് നി നിൽക്കുകയും ചെയ്തുരാജാവ് ക്കാര്യം, തന്നെ മുഖം കാണിക്കാൻ വന്ന അറബികളായ കച്ചവടക്കാരോട് പങ്കുവെച്ചു.

അറേബ്യയിലെ പ്രവാചകനായ മുഹമ്മദിന്റെ (സ്വഅദിവ്യത്വത്തിന്റെ ഫലമായിരുന്നു അതെന്നും അറേബ്യയ്ക്കകത്തും പുറത്തുമായി വിവിധ രാജ്യങ്ങളിൽ ധാരാളം ജനങ്ങൾ  അത്ഭുത കാഴ്ച്ച കാണുകയുമുണ്ടായെന്ന് സംഘാംഗങ്ങൾ വിശദീകരിക്കുകയുമുണ്ടായി.

ഷെയ്ഖ് ഷഹീറുദ്ദീൻ അൽ മദനി ആയിരുന്നു സംഘത്തലവൻരാജാവിന്റെ നിരവധിയായ ചോദ്യങ്ങൾക്ക് അദ്ദേഹത്തിൽ നിന്ന് വ്യക്തമായ മറുപടി ലഭിയ്ക്കുകയുണ്ടായിഅതേ തുടർന്ന് മക്കയിലെ മുഹമ്മദ് എന്ന പ്രവാചകനെ കാണാൻ ചേരമാൻ രാജാവ് താല്പര്യം പ്രകടിപ്പിക്കുകയും സംഘത്തോടൊപ്പം മക്കയിലേക്ക് പുറപ്പെടുകയും ചെയ്തുവില്യം ലോഗൻ (William Logan) അദ്ദേഹത്തിന്റെ മലബാർ മാന്വലിൽ  സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്കൂടാതെ പൊന്നാനിയിൽ റപെട്ട സൈനുദ്ദീൻ മക്തൂമിന്റെ തുഹ്ഫത്തുൽ മുജാഹിദീൻ (Thufhathul Mujahideen), കൊടുങ്ങല്ലൂർ രാജ വലിയ തമ്പുരാനുമായുള്ള ഇന്റർവ്യൂഎം ഹമീദുല്ലയുടെ 'മുഹമ്മദ് റസൂലുള്ളഎന്നീ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട്.

യാത്ര പുറപ്പെടുന്നതിനു മുമ്പായി രാജ്യം മൂന്നു ഭരണ പ്രദേശമായി തിരിക്കുകകയും മക്കളെയും മരുമക്കളെ യും (സഹോദരീ പുത്രർ ) ഭര കാര്യങ്ങൾ ഏല്പിക്കുകയും ചെയ്തുകലങ്ങരയിലെ സഹോദരി ശ്രീദേവിയെ സന്ദർശിച്ച് മക്കയിൽ പോകാനുള്ള അഭിലാഷം അറിയിക്കുകയും ചെയ്തുതുടർന്ന് അവരുടെ മകനെ പ്രദേശത്തിന്റെ ഭരണം (ഇന്നത്തെ കണ്ണൂഏല്പിക്കുകയും ചെയ്തുപിന്നീട് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് അലി എന്ന പേര് സ്വീകരിച്ചുകണ്ണൂർ അറക്കൽ രാ കുടുംബം അദ്ദേഹമാണ് സ്ഥാപിച്ചത് എന്ന് പറയപ്പെടുന്നു.

കടൽ കടന്ന് ഷെഹർ മുക്കല്ലയിൽ (Shehr Muqlla) എത്തിച്ചേർന്ന ചേരമാൻ രാജാവും സംഘവും തുടർന്ന് മക്കയിൽ ചെന്ന് മുഹമ്മദ് നബിയെ സന്ദർശിക്കുകയും താജുദ്ദീൻ എന്ന പേര് സ്വീകരിച്ചു ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്തുവെന്നാണ് ചരിത്രംഹിസ്റ്ററി ഓഫ് കേരള (History Of Kerala: An Introduction) എന്ന ബാലകൃഷ്ണപിള്ളയുടെ ഗ്രന്ഥത്തിലും  ഇമാം ബുഖാരിഅബു സയീദ് അൽ ഖുദ്രി എന്നിവരുടെ ഹദീസിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.


ഇസ്ലാം സ്വീകരിച്ച ശേഷം മാലിക് ബിൻ ദീനാറും സംഘാഗങ്ങളുമായി ഒമാനിലെ സലാല വരെ കരമാർഗം വന്ന് അന്നത്തെ സലാലയിലെ സഫർ (Zafar) തുറമുഖം വഴി കേരളത്തിലെത്താനായിരുന്നു പരിപാടിഅതിനിടെ രാജാവിന് അസുഖം ബാധിക്കുകയും അദ്ദേഹം സലാലയിൽ വെച്ച് മരണപ്പെടുകയും ചെയ്തുഹരിത സുന്ദരമായ കേരളത്തെ അനുസ്‌മരിപ്പിക്കുന്ന സ്ഥലത്ത് തദ്ദേശീയർ അദ്ദേഹത്തിന് സ്മൃതി കുടീരം പണിതു.

മരിക്കുന്നതിന് മുൻപ് രാജാവ് എഴുതിക്കൊടുത്ത കത്തുമായി മാലിക് ദിനാറും സംഘവും കൊടുങ്ങല്ലൂരിൽ (ന്നത്തെ മുസിരിസ് എന്ന തുറമുഖ ട്ടണംഎത്തിച്ചേരുകയും കൊടുങ്ങല്ലൂരിലെ ഭരണാധികാരി അവർക്ക് ള്ളി പണിയാൻ സൗകര്യം ചെയ്തു കൊടുക്കുകയുമുണ്ടായി.

ചരിത്ര പുരുഷന്റെ സ്മൃതി കുടീരം കണ്ട് മടങ്ങുമ്പോൾ മനസ്സിൽ ഒരുപാട് ഓർമ്മകൾ ബാക്കിയായി. ‘വിശാല ഹൃദയത്തിനുടമയായ പൊന്നു തമ്പുരാനെ  ശീതളച്ചയായിൽ അങ്ങയുടെ ഓർമ്മകൾ ഉറങ്ങുന്നിടത്ത് എത്താൻ കഴിഞ്ഞതിൽ ഞങ്ങൾ എത്ര ഭാഗ്യവാന്മാരാണ്ഞാനിപ്പോൾ AD 628 ലെ തണുത്ത കാറ്റു വീശുന്ന രു പ്രഭാതത്തിൽ അങ്ങയോടൊപ്പം യാത്ര ചെയ്യുകയാണ്.

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...